Quotes Of Scholars

ഷെയ്ഖ് മുഖ്‌ബിൽ അൽവാദിഈ റഹിമഹുല്ല പറഞ്ഞു: പണ്ഡിതന്മാരോട് ഫത്‌വ ചോദിക്കുന്ന ചില ആളുകളുണ്ട്. ഫത്‌വ അവരുടെ ഇച്ഛക്ക് യോജിച്ചാൽ സ്വീകരിക്കും, മറിച്ചാണെങ്കിൽ അതിൽ നിന്നും പുറം തിരിഞ്ഞു കളയുകയും ചെയ്യും.ജൂതന്മാരുടെ സ്വഭാവങ്ങളിൽ പെട്ടതാണിത്"

Saturday, 26 August 2023

കാഫിറുകളുടെ ഓണം മുസ്ലിം ആഘോഷിക്കുകയോ?!

 കാഫിറുകളുടെ ഓണം  മുസ്ലിം ആഘോഷിക്കുകയോ?!


*Congratulating Kuffär Their Festivals Would Neither Earn You Their Respect Nor Their Pleasure So Beware Of Losing Your Religion!!*

കാഫിറുകളുടെ ആഘോഷങ്ങൾക്ക് അഭിനന്ദിക്കുന്നത് നിങ്ങൾക്ക് അവരുടെ ബഹുമാനമോ സന്തോഷമോ ലഭിക്കില്ല, അതിനാൽ നിങ്ങളുടെ മതം നഷ്ടപ്പെടുതാതെ സൂക്ഷിക്കുക!!

قال الإمام ابن القيم رحمه الله : وأما التهنئة بشعائر الكفر المختصة به فحرام بالاتفاق ، مثل أن يهنئهم بأعيادهم وصومهم ، فيقول : عيد مبارك عليك ، أو تهنئ بهذا العيد ونحوه ، فهذا إن سلم قائله من الكفر فهو من المحرمات ، وهو بمنزلة أن يهنئه بسجوده للصليب ، بل ذلك أعظم إثماً عند الله ، وأشد مقتاً من التهنئة بشرب الخمر وقتل النفس وارتكاب الفرج الحرام ونحوه . وكثير ممن لا قدر للدين عنده يقع في ذلك ، ولا يدري قبح ما فعل فمن هنا عبدأ بمعصية أو بدعة أو كفر فقد تعرض لمقت الله وسخطه


Imam Ibn al-Qayyim Rahimahullah said: "And as for congratulating Kuffär on the rituals which are SPECIFIC to them, then it is HARAM (FORBIDDEN) by the AGREEMENT (of Fuqaha), for example congratulating them on their festivals and fasts by saying: 'A happy festival to you' or 'May you enjoy your festival, and so on, so if the one who says this has been saved from Kufr, it is STILL FORBIDDEN, and it is like congratulating someone for PROSTRATING to the CROSS, rather that (congratulating Kuffar) is GREATER of a SIN with Allah.


And it is MORE HATEFUL (to Allah) than congratulating someone for DRINKING WINE, or MURDERING an INNOCENT SOUL, or COMMITTING ADULTERY, and the likes of it, and many of those who have NO RESPECT for their religion fall into that (error); without REALISING the OFFENSIVENESS of their action, so whoever congratulates a person for his DISOBEDIENCE or BID'AH or KUFR thus exposes himself to the WRATH and ANGER of Allah."


• [أحكام أهل الذمة 1/161]


±±±±±±±±±±±±±±±±±

قال الشيخ ابن عثيمين رحمه الله:

بعض الناس إذا قلت: هذا تشبه بالكفار يقول: أنا لم أقصد التشبه! 

فنقول: التشبه حاصل؛ سواء قصدت أو لم تقصد ما دام المشابهة حصلت، فلا فرق بين أن ينوي المشابهة أو لا ينويها

ഇത് കാഫുറുകളെ സാമ്യപെടലാണ് എന്ന്‍ പറഞ്ഞാല്‍ അവരുടെ മറുപടി: "നമ്മല്‍ സാമ്യത ഉധേഷിച്ചിട്ടില്ല എന്നായിരിക്കും!. 

നമ്മള്‍ പറയും: ഇവിടെ സാമ്യത സംബവിക്കുനുണ്ട്; നീ ഉധേഷിച്ചാലും ഇല്ലെങ്കിലും. സാമ്യത സംബവിക്കുന്നത്  കൊണ്ട് സാമ്യത ഉധേഷിച്ചാലും ഇല്ലെങ്കിലും ഇതില്‍ യാതൊരു വിത്യാസവുമില്ല.

[التعليق على الاقتضاء ٣٠٨]


±±±±±±±±±±±±±±±±±

ഇവിടെയാണ് നാം നബി യുടെ വാക്ക് ഓർക്കേണ്ടത്

"من تشبه بقوم فهو منهم"

" ആരെങ്കിലും ഒരു സമുദായത്തോടു സാമ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനായി"

📓 أبو داود


 സാമ്യപ്പെടുന്നവർ അവർ അത്  ഉദ്ദേശിച്ചിട്ടില്ലെങ്കിൽ പോലും





നമ്മുടെ പൈസ കൊടുത്തിട്ട് നമ്മൾ സദ്യ ഉണ്ണുകയല്ലേ എന്നു പറയുന്നവർക്കായി.


ഈ സദ്യ വെറും ചോറും കറിയുമല്ല മറിച്ച് വിഭവങ്ങൾ ഉണ്ടാവുക എന്നത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് പ്രത്യേകിച്ച് അത് ഇലയിൽ തന്നെ ഉണ്ണുക എന്നുള്ളതും . ഓണ ദിവസങ്ങളിൽ സദ്യ ഉണ്ണാൻ പണമില്ലെങ്കിൽ കിടപ്പാടം വിറ്റിട്ട് ആണെങ്കിൽ പോലും അത് ചെയ്യണമെന്നാണ് അവരുടെ വിശ്വാസം.





പലതരം 26 വിഭവങ്ങള്‍ വഴ ഇലയില്‍ കയിക്കുക, കാരണം അത് സ്വര്‍ഗത്തിലെ പഴമാണ് എന്ന നിലക്ക്.


എന്നിട്ടും നമ്മൾ പറയുന്നു ഇത് കേരളക്കാരുടെ ആഘോഷമാണെന്ന് മതപരമായി ബന്ധമില്ലെന്ന്.



ഈ ചിത്രത്തിൽ പോലും അവർ അവരുടെ വിശ്വാസത്തിന്റെ ഭാഗമായ ഇരുപത്തിയാറെണ്ണം എന്ന കണക്ക് നിലനിർത്തിയിട്ടുണ്ട്


Saturday, 20 November 2021

നിങ്ങൾ ഉമ്മത്തിനിടയിൽ ഭിന്നിപ്പുണ്ടാകയാണ്! -ശൈഖ് മുഖ്ബിൽ

 ശൈഖ് മുഖ്ബിൽ ചോദികപ്പെട്ടു:


നമുക്കിടയിൽ ചില മത വിദ്യാർത്ഥികളോട്  തബ്ലീഖ് ജമാഅത്തിനേയും ഇഖ്‌വാനുൽ മുസ്ലിമീനേയും പോലെയുള്ള ബിദ്അത്തിന്റെ ആളുകളുടെ തെറ്റുകൾ വിവരിച്ചു കൊടുത്താൽ അവർ പറയും. നിങ്ങൾ ഉമ്മത്തിനിടയിൽ ഇങ്ങനെ ജർഹ് (മറുപടികൾ,  തിന്മയുടെ ആളുകളെ കുറിച്ചുള്ള താകീദ്) വർദ്ധിപ്പിക്കല്ല. ഇത് ഇസ്ലാമിന്റെ പുറത്തുള്ള ശത്രുക്കളെ നേരിടേണ്ട സമയമാണ്. ഇതിനെ കുറിച്ച് ശൈഖിന് എന്താണ് പറയാനുള്ളത്?


എനിക്ക് പറയാനുള്ളത് ഈ മറുപടി ഇഖ്‌വാനുൽ മുസ്ലിമീന്റെ അടുക്കൽ നിന്ന് കടമെടുത്തതാണ്. അവരാണ് ഇങ്ങനെയുള്ള സംസാരം നടത്താറുള്ളത്.


അല്ലെങ്കിൽ മൂസ عليه السلام തന്റെ ആളോട് പറഞ്ഞത് ഇങ്ങനെ إِنَّكَ لَغَوِيّٞ مُّبِينٞ [നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു.].


മുആദ് رضي الله عنه യോട് നബി ﷺ പറഞ്ഞത് ഇങ്ങനെ: "أفتان أنت يامعاذ" (എന്തേ മുആദേ നീ കുഴപ്പക്കാരനാണോ).


അബൂ ദറിനോട് പറഞ്ഞത് ഇങ്ങനെ: "إنك امرؤ فيك جاهلية" (ഉള്ളിൽ ജാഹിലിയ്യത്തുള്ള വെക്തിയാണുനീ).


അല്ലാഹു തന്റെ കിതാബിൽ പറയുന്നു:

{ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن جَآءَكُمۡ فَاسِقُۢ بِنَبَإٖ فَتَبَيَّنُوٓاْ أَن تُصِيبُواْ قَوۡمَۢا بِجَهَٰلَةٖ فَتُصۡبِحُواْ عَلَىٰ مَا فَعَلۡتُمۡ نَٰدِمِينَ}

{സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.}

ഇതിലുള്ള നമ്മുടെ തെളിവ് തെമ്മാടി ഒരു വാർത്തയുമായി വന്നാൽ തീർച്ചയായും വ്യക്തമായി അന്വേഷിക്കണം.


{قُلۡ هَٰذِهِۦ سَبِيلِيٓ أَدۡعُوٓاْ إِلَى ٱللَّهِۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِيۖ}

{(നബിയേ,) പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും.}


 هَٰذِهِۦ سَبِيلِيٓ

 { (ഇതാണ് എന്‍റെ മാര്‍ഗം) നിർബന്ധമായും വ്യക്തത വരുത്തണം.}

 

 എല്ലാ പണ്ഡിതന്മാരും ജർഹും (മറുപടികൾ,  തിന്മയുടെ ആളുകളെ കുറിച്ചുള്ള താകീദ്) തഅ്‌ദീലും (നന്മയുടെ ആളുകളെ പറ്റി നല്ലത് പറയുക) അംഗീകരിക്കുന്നതാണ്.

 

മുസ്‌ലിംകളുടെ കാര്യങ്ങളിൽ ഉത്കണ്ഠയുള്ളവനെ (ശൈഖ് ഉദ്ദേശിക്കുന്നത് ജർഹ് ഒന്നും വേണ്ട എന്ന് പറയുന്ന ആളുകളെ); ഈ വഴിപിഴച്ചു പോയ ഈ ആളുകളെ ഖുർആനും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിധി സ്വീകരിക്കാൻ നിങ്ങൾ ക്ഷണിക്കണം.


കാരണം അല്ലാഹു പറഞ്ഞിട്ടുണ്ട്‌: 

وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِۚ

{നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു.}


فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ 

{ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.)}

ഇതൊക്കെയായിട്ടും അവർ അലി തന്താവിക്ക് എതിരെ സംസാരിക്കരുത് മഹ്മൂദ് അസ്വവാഫിനെതിരെ സംസാരിക്കരുത്, സ്വാബൂനിക്ക് എതിരെ സംസാരിക്കരുത്, ഇഖ്‌വാനുൽ മുസ്ലിമൂന് എതിരെ സംസാരിക്കരുത്, തബ്ലീഖിന് എതിരെ സംസാരിക്കരുത്, തെമ്മാടികൾക്ക് എതിരെ സംസാരിക്കരുത് എന്ന് പറയുകയാണെങ്കിൽ.


അല്ലാഹു പറയുന്നു:

۞يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُونُواْ قَوَّٰمِينَ بِٱلۡقِسۡطِ شُهَدَآءَ لِلَّهِ وَلَوۡ عَلَىٰٓ أَنفُسِكُمۡ أَوِ ٱلۡوَٰلِدَيۡنِ وَٱلۡأَقۡرَبِينَۚ إِن يَكُنۡ غَنِيًّا أَوۡ فَقِيرٗا فَٱللَّهُ أَوۡلَىٰ بِهِمَاۖ فَلَا تَتَّبِعُواْ ٱلۡهَوَىٰٓ أَن تَعۡدِلُواْۚ وَإِن تَلۡوُۥٓاْ أَوۡ تُعۡرِضُواْ فَإِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا

{സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.}


۞إِنَّ ٱللَّهَ يَأۡمُرُ بِٱلۡعَدۡلِ وَٱلۡإِحۡسَٰنِ 

}തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനുമാണ്.}


 وَإِذَا قُلۡتُمۡ فَٱعۡدِلُواْ 

{നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക.}


وَلَا يَجۡرِمَنَّكُمۡ شَنَـَٔانُ قَوۡمٍ عَلَىٰٓ أَلَّا تَعۡدِلُواْۚ ٱعۡدِلُواْ هُوَ أَقۡرَبُ لِلتَّقۡوَىٰۖ


{ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌.}

ഓ വഴിപ്പിഴച്ച്പോയ അയകൊഴപ്പൻ വിലപാടുള്ളവനെ എവിടെ അല്ലാഹുവിന്റെ റസൂലിന്റെ അംറും ബിൽ മഅ്‌റൂഫ് വ നഹി അനിൽ മുന്കറിന്റെ വാക്കുകൾ എവിടെ. എന്നിട്ടും നീ പറയുകയാണോ ജർഹ് ചെയ്യരുത് ഭിന്നിപ്പ് ഉണ്ടാക്കരുതെന്ന്.


വഴിപിഴച്ച ഒലിപ്പിക്കുന്ന സിദ്ധാന്തത്തിൽ കാര്യങ്ങൾ മുന്നോട് പോകുവാൻ വേണ്ടി എല്ലാവരും മിണ്ടാതിരിക്കുക, അന്ധരായിരിക്കുക ബധിരരും മൂകരുമായി തുടരുക!! 


ഈ കാര്യത്തിൽ നിങ്ങളോട് പിൻപറ്റാൻ പോകുന്നവരല്ലനാം. അല്ലാഹുവിന്റെ സ്തുതി കൊണ്ട് നാം തെമ്മാടിയോട് നീ തെമ്മാടിയാണ് എന്ന് പറയും ബിദ്അത്ത്കാരനോട് നീ ബിദ്അത്ത്കാരനാണ് എന്ന് പറയും.


  മുഹമ്മദ് ഇബ്നു വള്ളാഹ് അൽ അന്ധലൂസി (محمد بن وضاح الأندلسي) ഈ വഴിപിഴച്ച ഒലിപ്പിക്കുന്ന നിലപാടുള്ളവരുടെ കണ്ണിൽ മുസ്ലിം ഉമ്മത്തിന്റെ കുറ്റം പറഞ്ഞ ആളാണ്.


  'കിതാബുൾ ഇഅ്‌തിസാം' എഴുതിയ അശാഥ്വിബി ഈ വഴിപിഴച്ച ഒലിപ്പിക്കുന്ന നിലപാടുള്ളവരുടെ കണ്ണിൽ മുസ്ലിം ഉമ്മത്തിന്റെ പഴിചാരിയ ആളാണ് കാരണം ഇവർ ബിദ്അത്തിനെ കുറിച്ചും 

അതിനെതൊട്ട് താകീദ് നല്കിക്കൊണ്ടും കിതാബുകൾ രചിച്ച ആളുകളാണ്.


അതുപോലെ ഇമാം ശാഫിയും ഉമ്മത്തിനെ കഷ്ണമാക്കിയവരിൽ പെട്ടയാളാണ് കാരണം,അദ്ദേഹം പറഞ്ഞു: "ഒരാൾ രാവിലെ സൂഫിയായാൽ ദുഹ്റാകുമ്പോയെക്ക അവൻ ബുദ്ധിയില്ലാത്തവനായി മാറിയിട്ടുണ്ടാകും".

  

  അതുപ്രകാരം തന്നെ ഇമാം ശഅബിയും ഉമ്മത്തിന്റെ ചിന്നഭിന്നമാക്കിയാളാണ്. കാരണം; അദ്ദേഹം പറഞ്ഞു: "ഷിയാകൾ മൃഗമായിരുന്നെങ്കിൽ കഴുതകളാകുമായിരുന്നു പക്ഷികളാണെങ്കിൽ കഴുകനാകുമായിരുന്നു".


✍️ أبو رواحة

Thursday, 24 May 2018

യാത്രക്കാരൻ നോമ്പ് മുറികേണ്ടത് എപ്പോൾ?



ചോദ്യം:

യാത്രക്കാരനായ നോമ്പുകാരന് വീട്ടിൽ നിന്ന് തന്നെ നോമ്പ് മുറിക്കാൻ പറ്റുമോ അതോ യാത്രാ പരിധി കഴിയേണ്ടതുണ്ടോ?

www.aburavaaha.blogspot.com

ഉത്തരം:

ശൈഖ് മുഖ്ബിൽ ബിൻ ഹാദീ അൽവാദിഈ رحمه الله പറഞ്ഞു:

തീരുമാനിച്ച് ഉറപ്പിച്ച യാത്രക്കാരന് റമളാൻ മാസത്തിലെ യാത്രയിൽ വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുൻപെ ഭക്ഷണം കഴിക്കൽ അനുവദനീയമാണ്,


ഇതിനുള്ള തെളിവ് അനസ് رضي الله عنه ൽ നിന്ന് വന്ന ഹദീസാണ്,
"അദ്ദേഹം യാത്ര ഉദ്ദേശിച്ചു, അപ്പോൾ ഭക്ഷണം കൊണ്ടുവരപ്പെട്ടു. അപ്പോൾ അദ്ദേഹത്തോട് ഇതിനെ കുറിച്ച് ചോദിക്കപ്പെട്ടു". അപ്പോൾ അദ്ദേഹം പറഞ്ഞു: റസൂൽ صلى الله عليه وسلم ഇങ്ങനെ ചെയ്തിട്ടുണ്ട് ●അല്ലെങ്കിൽ ഇതേ പോലയുള്ള ഒരു അർത്ഥം. (ശൈഖ് സംശയത്തോട് കൂടി പറയുന്നു)
'അസ്സ്വഹീഹുൽ മുസ്നദ് മിന്ഹാ മാ ലൈസ ഫിസ്സ്വഹീഹൈനി'ൽ (ശൈഖിന്റെ ഒരു കിതാബ്) നമ്മുടെ കൂടെ കടന്ന് പോയിട്ടുണ്ട്,

   ശൈഖ് അൽബാനി ഹഫിലഹുല്ലാ ഈ വിഷയത്തിൽ ഒരു ലേഖനം തന്നെ രചിക്കുകയുണ്ടായി.

👉🏿 നോമ്പിന്റെയും നമസ്ക്കാരത്തിന്റെയും വ്യത്യാസം എന്നാൽ നോമ്പ് വീട്ടിൽ നിന്ന് തന്നെ (അഥവാ യാത്രക്ക് ഒരുങ്ങിയവൻ ആണെങ്കിൽ) മുറിക്കൽ അനുവദനീയമാണ്.
👉🏾 നമസ്ക്കാരത്തിന് എതിരായിട്ട് നമസ്ക്കാരം നാട് വിടുന്നത് വരെ ചുരുക്കാൻ പാടില്ല.
"ബുഖാരിയിലും മുസ്ലിമിലും വന്നത് പോലെ, അനസ് رضي الله عنه പറഞ്ഞു:
   "റസൂൽ صلى الله عليه وسلم മദീനയിൽ അദ്ദേഹത്തിന്റെ പള്ളിയിൽ നിന്ന് ളുഹർ നാല് റകഅത്ത് നമസ്ക്കരിച്ചു, പിന്നീട് ദുൽ-ഹുലൈഫയിൽ നിന്ന് അസർ രണ്ട് റകഅത്ത് നമസ്ക്കരിച്ചു".

ഇത് നോമ്പിന്റെയും നമസ്ക്കാരത്തിന്റെയും വ്യത്യാസം വ്യക്തമാക്കുന്നു.



السؤال:
هل للمسافر في رمضان أن يفطر من بيته أم لا بد من قطع مسافة ؟
قال الشيخ مقبل بن هادي الوادعي
للمسافر العازم على السفر في رمضان أن يأكل من بيته قبل أن يخرج ، والدليل على هذا ما جاء عن *أنس رضي الله عنه أنه أراد السفر فقدم له طعام ، فقيل له في ذلك فقال : إن رسول الله - صلى الله عليه وعلى آله وسلم - فعله أو بهذا المعنى .
وقد مر علينا في ( الصحيح المسند مما ليس في الصحيحين ) ، وقد ألف الشيخ الألباني حفظه الله رسالة في هذا .
والفرق بين الصوم والصلاة أن الصائم يجوز له أن يفطر من بيته إذا كان متأهباً للسفر ، بخلاف الصلاة فلا يجوز له أن يقصر حتى يخرج من قريته لما جاء في ( الصحيحين ) عن أنس رضي الله عنه قال : صلى رسول الله - صلى الله عليه وعلى آله وسلم - الظهر في مسجده في المدينة أربعاً ، وصلى العصر بذي الحليفة ركعتين،
فهذا يدل على الفرق بين الصوم والصلاة .
📕 كتاب غارة الأشرطة ( 1 / 462 ) .

Thursday, 11 January 2018

തഹിയ്യത്ത് നമസ്‌കാരം വാജിബോ?


തഹിയ്യത്ത് നമസ്‌കാരം (പള്ളിയിൽ കയറിയ ഉടനെ ഇരിക്കുന്നതിനു മുമ്പുള്ള രണ്ട് റക്അത്ത് നമസ്കാരം) വാജിബാണോ (നിർബന്ധം) അതല്ല സുന്നത്താണോ?നമസ്കാരം വിരോധിക്കപ്പെട്ട സമയങ്ങളിൽ തഹിയ്യത്ത് നിസ്കരിക്കുന്നതിന്റെ വിധിയെന്താണ്?


ശൈഖ് മുഹമ്മദ് ബ്നു ഹിസാം حفظه الله നൽകുന്ന മറുപടി :

"നാം ഈ വിഷയം ഒരുപാട് തവണ പരാമർശിച്ചിട്ടുള്ളതാണ്. അത് വാജിബാണെന്നാണ് നാം പറയാറുണ്ടായിരുന്നത്.
ഫത്ഹുൽ അല്ലാമയിൽ ഉള്ളത് പോലെ.(ഫിഖ്ഹി ഗ്രന്ഥമായ ബുലൂഗുൽ മറാമിന് ശൈഖ് എഴുതിയിട്ടുള്ള വിശദീകരണമാണ് ഈ കിതാബ്).

പിന്നീട് നമുക്ക് അത് സുന്നത്താണെന്ന് ബോധ്യപ്പെട്ടു. ശക്തമായി പ്രോത്സാഹിപ്പിക്കപ്പെട്ട സുന്നത്ത്.

"തഹിയ്യത്ത് നമസ്കരിക്കുക" എന്ന് ഹദീസിൽ‌ വന്നിട്ടുള്ള കൽപനകൾ കാണിക്കുന്നത് അത് നിർബന്ധമാണ് എന്നല്ല, മറിച്ച് സുന്നത്താണ് എന്നതിനുള്ള ചില തെളിവുകൾ കഴിഞ്ഞ സദസ്സിൽ  പറഞ്ഞിരുന്നു.
‎(അതിൽ ചിലത്)


ജനങ്ങളുടെ പിരടികൾ ചാടി കടന്നു  വരുന്ന ആളോട് നബി صلى الله عليه وسلم പറഞ്ഞു:


"ഇരിക്കൂ, നീ ജനങ്ങളെ ഉപദ്രവിച്ചിരിക്കുന്നു".

(അബ്ദുല്ലാഹിബ്നു ബുസ്ർ  رضي الله عنه വിൽ നിന്ന് അബൂദാവൂദ് ഉദ്ദരിക്കുന്നത്.)


അതുപോലെ നബി صلى الله علي وسلم യുടെ അടുത്തേക്ക് വന്ന രണ്ടുപേർ;


അവർ ഫജ്ർ നമസ്കരിച്ചിട്ടുണ്ടായിരുന്നു. അവർ ജമാഅത്തിന് പങ്കെടുക്കാതെ പള്ളിയിൽ പിന്നിലായി ഇരുന്നു.

അങ്ങനെ നമസ്കാരം കഴിഞ്ഞപ്പോൾ നബി ﷺ അവരോടായി ചോദിച്ചു. "എന്താണ് നിങ്ങളെ നമ്മുടെ കൂടെ നമസ്കരിക്കാതിരിക്കുന്നതിൽ നിന്ന് തടഞ്ഞ കാരണം?"
അവർ പറഞ്ഞു: "ഞങ്ങൾ യാത്രയിൽ നമസ്കരിച്ചിട്ടുണ്ടായിരുന്നു."

നബി صلى الله عليه وسلم പറഞ്ഞു: "നിങ്ങൾ അങ്ങനെ ചെയ്യരുത്. മുമ്പ് നമസ്കരിച്ചിട്ടുണ്ടെങ്കിലും പള്ളിയിൽ എത്തിയാൽ ജമാഅത്ത് നടക്കുന്നുണ്ടെങ്കിൽ കൂടെ നമസ്കരിക്കാതിരിക്കരുത്. നിങ്ങൾ ഇമാം നമസ്കരിക്കുന്നതായി കണ്ടാൽ ഒന്നിച്ച് നമസ്കരിക്കുക. അപ്പോൾ നിങ്ങൾക്ക് അത് (രണ്ടാമത്തെ ജമാഅത്ത്) സുന്നത്ത് നമസ്കാരമായി രേഖപെടുത്തും."


ഈ ഹദീസ് നബി صلى الله عليه وسلم യുടെ അവസാന കാലത്തുള്ളതാണ്. ഹജ്ജത്തുൽ വദാഇൽ മിനയിൽ വെച്ചാണ് സംഭവം.


ഇതിൽ നിന്നുള്ള തെളിവ്:-

നബി صلى الله عليه وسلم തഹിയ്യത്ത് നമസ്‌കാരം ഒഴിവാക്കിയതിനെ എതിർത്തിട്ടില്ല. എതിർത്തത് ജമാഅത്തിന് പങ്കെടുത്തിട്ടില്ല എന്നതിനെയാണ്.

ഒരു നിലക്കും ഈ ഹദീസിൽ  തഹിയ്യത്തിനുള്ള കല്പന വന്നതായി കാണുന്നില്ല.


അതുപോലെത്തന്നെ പള്ളിയിലേക്ക് പ്രവേശിച്ച മൂന്ന് വ്യക്തികളുടെ സംഭവം:


ഒന്നാമത്തെയാൾ  സദസ്സിൽ പ്രവേശിക്കുകയും രണ്ടാമത്തെയാൾ സദസ്സിന്റെ പിന്നിലായിരിക്കുകയും, മൂന്നാമത്തെയാൾ തിരിഞ്ഞു പോവുകയും ചെയ്തു.-

ഈ ഹദീസ് ബുഖാരിയിലും മുസ്ലിമിലും അബീ വാകിദ് അല്ലൈസിയിൽ നിന്നുള്ളതാണ്- അതിൽ അവർ രണ്ട് റകഅത്ത് നമസ്കരിച്ചതായി പറഞ്ഞിട്ടില്ല.


ഒരുപാട് സ്വഹാബത്തിൽ നിന്നും സ്വഹീഹായ പരമ്പരയിലൂടെ സ്ഥിരപ്പെട്ടിട്ടുള്ള സുനനു ഇബ്നു മൻസൂർ, മുസന്നഫ് ഇബ്നു അബീ ശൈബയിലും ഉള്ള ഒരു റിപ്പോർട്ട്:


അവർ പള്ളിയിൽ താമസിക്കാറുണ്ടായിരുന്നു.ഇനി ആർക്കെങ്കിലും ജനാബത്ത് സംഭവിച്ചാൽ വുളു ചെയ്യുകയും പിന്നെ പള്ളിയിൽ പ്രവേശിക്കുകയും ഉറങ്ങുകയും ചെയ്യും.

'തവള്വഅ' (വുളു ചെയ്തു) എന്ന വാക്ക്:- വുളു ചെയ്തത് കൊണ്ട് നമസ്കാരം അനുവദനീയമാക്കുകയില്ല. ഇനി നമസ്കാരം നിർബന്ധമാണെങ്കിൽ കുളിക്കലും നമസ്കരിക്കലും അനിവാര്യമാകുമായിരുന്നു.


ഇവിടെയാണ് ഇബ്നു റജബ് ഉദ്ധരിച്ച ഇജ്മാഅ്‌:


"അശുദ്ധിയുള്ള ഒരാളുടെ മേൽ രണ്ട് റക്അത്ത് നമസ്കരിക്കുവാൻ വേണ്ടി പുറത്ത് പോയി വുളു എടുക്കൽ നിർബന്ധമല്ല".


ഈ ഇജ്മാഇൽ നിന്ന് തഹിയ്യത്ത് നമസ്കാരം നിർബന്ധമല്ല എന്ന് നമുക്ക് മനസ്സിലാക്കാം.

കാരണം; നമസ്കാരം നിർബന്ധമാണെങ്കിൽ വുളു  ചെയ്യുവാൻ കല്പന ഉണ്ടാവേണ്ടതാണ്.

"ഒരു നിർബന്ധമായ കാര്യം മറ്റൊന്നു കൂടാതെ പൂർത്തിയാവുകയില്ലായെങ്കിൽ അതും നിർബന്ധമാകും." (ഇത് ഒരു അടിസ്ഥാനപരമായ നിയമമാണ്).

തഹിയ്യത്ത് നമസ്കാരം നിർബന്ധമായിരുന്നെങ്കിൽ
പുറത്ത് പോവുകയും ശുദ്ധി വരുത്തുകയും ചെയ്യൽ അനിവാര്യമാകുമായിരുന്നു, നിർബന്ധ നമസ്കാരങ്ങളിൽ ഉള്ളത് പോലെ. പക്ഷേ അതിനു കൽപന ഇല്ലാത്തതുകൊണ്ട് നമസ്കാരം സുന്നത്താണെന്ന് തെളിയുന്നു.

അതുപോലെത്തന്നെ നിർബന്ധമല്ല, സുന്നത്താണ് എന്ന് തെളിയിക്കുന്ന മറ്റൊന്ന്;

ജുമുഅ ദിവസം തഹിയ്യത്ത് നമസ്കരിക്കാതെയുള്ള ഖതീബിന്റെ മിമ്പറിൽ കയറിയുള്ള ഇരുത്തം:

ഇനി ഒരു പക്ഷെ ഒരാൾ പറഞ്ഞേക്കാം അത് ഖതീബിന് മാത്രമുള്ളതല്ലേ?!

പക്ഷേ, നാം ഇത് പറഞ്ഞിട്ടുള്ളത് മറ്റുള്ള തെളിവുകളുടെ കൂടെയാണ്.


അതുപോലെ തന്നെ അതിന്റെ തെളിവുകളിൽ പെട്ടതാണ് ആരെങ്കിലും ഏതെങ്കിലും സുന്നത്തു നമസ്കാരം നിർവ്വഹിച്ചാൽ തഹിയ്യത്ത് നമസ്കാരം അവനിൽ നിന്ന് വീട്ടപ്പെടും എന്നത്.


ഉദാഹരണത്തിന് ഒരാൾ പള്ളിയിൽ പ്രവേശിക്കുകയും 'ളുഹ' നമസ്കാരം കരുതി ളുഹ നമസ്കാരം നിർവ്വഹിക്കുകയും ചെയ്താൽ അവനിൽ നിന്നും തഹിയ്യത്ത് നമസ്കാരം ആ ളുഹ കൊണ്ട് വീട്ടപ്പെടും.

തഹിയ്യത്ത് നമസ്കാരം കരുതിയില്ല എങ്കിൽ പോലും. ഇതിൽ ഇജ്മാഅ്‌ ഉണ്ട്.


വാജിബായ ഒരു നമസ്കാരം പ്രത്യേക നിയ്യത്തോടു കൂടാതെ സുന്നത്ത് നമസ്കാരം കൊണ്ടു വീട്ടപ്പെടും എന്ന് എങ്ങനെ പറയാൻ സാധിക്കും.


ളുഹ നമസ്കാരം സുന്നത്തായത് കൊണ്ടാണ് ഇരുന്ന് നമസ്കരിക്കാൻ അനുവദിക്കപ്പെട്ടത്. എന്നാൽ ഫർളായ നമസ്കാരങ്ങൾ (നിൽക്കാൻ കഴിവുള്ളവന്) ഇരുന്നു കൊണ്ട് നിർവ്വഹിക്കാൻ പാടില്ല.

ളുഹ നമസ്കാരം ഇരുന്നു കൊണ്ട് നമസ്കരിച്ചാൽ അത് മതിയാകുന്നതാണ് എന്നതിൽ ഇജ്മാഅ്‌ ഉണ്ട്.


നാം പറഞ്ഞു വന്നത് തഹിയ്യത്ത് നമസ്കാരം ശക്തമായ സുന്നത്താണ് എന്നാണ്.

കാരണം; നബി ﷺ ജുമുഅ ദിവസം വന്ന് പള്ളിയിൽ ഇരുന്ന ഒരാളോട് എഴുന്നേൽക്കാനും നമസ്കരിക്കാനും കൽപിച്ചിട്ടുണ്ട് -

"ഹേ മനുഷ്യ നീ നമസ്കരിച്ചുവോ?'' അയാൾ പറഞ്ഞു: 'ഇല്ല,' അപ്പോൾ നബി ﷺ പറഞ്ഞു: ''എങ്കിൽ രണ്ട് റക്അത്ത് നമസ്കരിക്കൂ".


അതു പോലെ തന്നെ നബിﷺ യുടെ ഈ വാക്കും:
"ആരെങ്കിലും പള്ളിയിലേക്ക് പ്രവേശിച്ചാൽ രണ്ട് റക്അത്ത് നമസ്കരിക്കുന്നതു വരെ ഇരിക്കരുത്".


അതുകൊണ്ടാണ് അബൂസഈദ് അൽ ഖുദ്രി رضي الله عنه ഒരിക്കൽ ജുമുഅ ദിവസം പള്ളിയിലേക്ക് വരികയും രണ്ട് റക്അത്ത് നമസ്കാരം കൊണ്ട് തുടങ്ങുകയും ചെയ്തു. അപ്പോൾ ഹർസ് ഇബ്നു മർവാൻ വരികയും അദ്ദേഹത്തെ തിരുത്താൻ ഉദ്ദേശിക്കുകയും ചെയ്തപ്പോൾ അദ്ദേഹം അത് നിരാകരിച്ചു.
അവർ തർക്കിക്കുകയും അദ്ദേഹം രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു.

ഇത് തഹിയ്യത്ത് നമസ്കാരം ശക്തമായ സുന്നത്താണ് എന്നതിനെ തെളിയിക്കുന്നു.


ആരെങ്കിലും പള്ളിയിൽ നിന്ന് പുറത്തു പോകുകയും  അതേ സമയത്തു തന്നെ തിരിച്ചു വരികയും ചെയ്താൽ അവൻ വീണ്ടും നമസ്കരിക്കേണ്ടതില്ല. ഇനി മടക്കം പെട്ടെന്ന് തന്നെയാണെങ്കിൽ അല്ലെങ്കിൽ  തുപ്പാൻ വേണ്ടിയോ മൂക്ക് ചീറ്റാൻ വേണ്ടിയോ അതു പോലെയുള്ളതാണെങ്കിൽ പ്രത്യേകിച്ച്; അവൻ വീണ്ടും നമസ്കരിക്കേണ്ടതില്ല.

എത്രത്തോളമെന്നാൽ അവന്റെ ചെറിയ ആവശ്യം പള്ളിയിൽ നിന്ന് അടുത്താണെങ്കിൽ അവന്റെ വിധി അവൻ പള്ളിയിൽ ഉള്ളതു പോലെ തന്നെയാണ്.


ഈ രണ്ട് റക്അത്തുകൾ വിരോധിക്കപ്പെട്ട സമയത്തും  നമസ്കരിക്കുന്നതിൽ പ്രശ്നമൊന്നുമില്ല .

കാരണം; ഇത് 'കാരണമുള്ള'(പ്രത്യേക കാരണത്തോടെയുള്ള) നമസ്കാരങ്ങളിൽ പെട്ടതാണ്. ഇത് നാം ''കാരണമുള്ള നമസ്കാരങ്ങളുടെ ഒഴിവുകൾ''എന്ന വിഷയത്തിലുള്ള കഴിഞ്ഞ ക്ലാസിൽ വിശദീകരിച്ചതാണ്.


അബൂ റവാഹ മുഹമ്മദ് മുനവ്വർ ഇബ്നു മുഹ്‌യിദ്ദീൻ

മദീന,

സ്രോതസ്സ്‌

Wednesday, 21 June 2017

ഫിത്ർ സകാത്തുമായി ബന്ധപ്പെട്ട ഫത്വകൾ


ما حكم صدقة الفطر
قال ابن باز:

زكاة الفطر فرض على كل مسلم صغير أو كبير ذكر أو أنثى حر أو عبد .

الفتاوى (14/ 197)


☆ഫിത്ർ സകാത്തിന്റെ വിധിയെന്താണ്?

ഇബ്നു ബാസ്:

      ഫിത്ർ സകാത്ത് എല്ലാ ഓരോ മുസ്ലിമായ ചെറിയവനും വലിയവനും ആണിനും പെണ്ണിനും അടിമക്കും സ്വതന്ത്രനും ഫർളാണ്




ماذا تكون زكاة الفطر ؟
قال ابن باز:
تخرج صاعا من طعام أو صاعا من تمر أو صاعا من شعير أو صاعا من زبيب أو صاعا من أقط ويلحق بهذه الأنواع في أصح أقوال العلماء كل ما يتقوت به الناس في بلادهم كالأرز والذرة والدخن ونحوها


എന്തായിരിക്കണം ഫിത്ർ സകാത്ത്?

ഇബ്നു ബാസ്:

ഭക്ഷണത്തിൽ നിന്നോ ഈത്തപ്പഴത്തിൽ നിന്നോ ബാർലിയിൽ നിന്നോ ഉണക്ക മുന്തിരിയിൽ നിന്നോ  ചീസിൽ (ചീസ് എന്ന് പൂർണമായി പറയാൻ കഴിയില്ല എങ്കിലും അറബ് രാജ്യങ്ങളിൽ കാണുന്ന പാലിൽ നിന്നു ഉണ്ടാകുന്ന  ചീസിനോട് സാമ്യത പുലർത്തുന്ന ഒരു തരം വെള്ള നിറത്തിലുള്ള സാധനമാണ്) നിന്നോ ആവാം, ജനങ്ങൾ ഭക്ഷിക്കുന്ന എല്ലാത്തരം ഭക്ഷണവും ഇതിനോട്  ഉൾപ്പെടും എന്നാണ് ശരിയായ അഭിപ്രായം, അരി, ചോളം, ഗോതമ്പ്  പോലെയുള്ളത്



متى وقت إخراج زكاة الفطر؟
قال ابن باز:
إخراجها في اليوم الثامن والعشرين والتاسع والعشرين والثلاثين وليلة العيد ، وصباح العيد قبل الصلاة .
الفتاوى (14/32-33)


എപ്പോഴാണ് ഫിത്ർ സകാത്ത് കൊടുക്കേണ്ടത്

ഇബ്നു ബാസ്:

   28,29,30 ഓ, പെരുന്നാളിന്റെ തലേ ദിവസം അല്ലെങ്കിൽ പെരുന്നാളിന്റെ രാവിലെ നമസ്കാരത്തിനു മുമ്പ്.




سبب إخراج زكاة الفطر؟
قال العثيمين:
إظهار شكر نعمة الله تعالى على العبد بالفطر من رمضان وإكماله. 
الفتاوى (١٨-٢٥٧).



എന്തിന് വേണ്ടിയാണു ഫിത്ർ സകാത്ത് കൊടുക്കുന്നത്?

 ഇബ്നു ഉസൈമീൻ:

     അല്ലാഹു തന്റെ അടിമക്ക് റമദാൻ പൂർത്തിയാക്കാൻ  അനുഗ്രഹിച്ചതിൽ നന്ദി പ്രകടിപ്പിക്കലാണ്.



من تصرف له زكاة الفطر؟
قال العثيمين:
ليس لها إلا مصرف واحد وهم الفقراء. الفتاوى الفتاوى (18/259)




ആർക്കാണ് ഫിത്ർ സകാത്ത് കൊടുക്കപ്പെടേണ്ടത്?

ഇബ്നു ഉസൈമീൻ:

       കൊടുക്കപ്പെടേണ്ടവരായി ഒരു കൂട്ടരല്ലാതെ മറ്റാരുമില്ല, അത് ദരിദ്രരാണ്.



حكم توكيل الأولاد أو غيرهم في إخراج زكاة الفطر؟
قال العثيمين:
يجوز للإنسان أن يوكل أولاده أن يدفعوا عنه زكاة الفطر في وقتها، ولو كان في وقتها ببلد آخر للشغل. الفتاوى (18/262)



മക്കളെയും അതുപോലുള്ളവരെയും സകാത്ത് കൊടുക്കാൻ എൽപ്പിക്കുന്നതിന്റെ വിധി എന്താണ്?

ഇബ്നു ഉസൈമീൻ:

      ഒരാൾ തൻറെ മക്കളെ സകാത്ത് അയാൾക്ക് വേണ്ടി അതിന്റെ സമയത്ത് കൊടുക്കാൻ എൽപ്പിക്കൽ അനുവദനീയമാണ്, അതുപോലെ അയാൾ മറ്റൊരു നാട്ടിൽ ജോലിയിൽ ആണെങ്കിൽ പോലും.



هل يجوز للفقير أن يوكل شخصاً آخر في قبض زكاة الفطر ؟
قال العثيمين:
ج : يجوز ذلك .
 الفتاوى (18/268)



ഒരു ദരിദ്രന് സകാത്ത് വാങ്ങാൻ മറ്റൊരാളെ ഏൽപ്പിക്കാൻ പറ്റുമോ?

ഇബ്നു ഉസൈമീൻ:

      അത് അനുവദനീയമാണ്.



هل من قول معين يقال عند إخراج زكاة الفطر؟
لا نعلم دعاء معينا يقال عند إخراجها.
 اللجنة الدائمة (9/387)




ഫിത്ർ സകാത്ത് കൊടുക്കുമ്പോൾ പറയേണ്ടുന്ന വല്ല പ്രത്യേക പ്രാർത്ഥനയുമുണ്ടോ?

ലജ്നതു ദാഇമ:

      സകാത്ത് കൊടുക്കപ്പെടുമ്പോൾ പറയപ്പെടുന്ന ഒരു പ്രത്യേക  പ്രാർത്ഥനയുള്ളതായി നമുക്ക് അറിയില്ല.




هل يجوز إخراج القيمة في زكاة الفطر؟
قال ابن باز:
لا يجوز إخراج القيمة في قول أكثر أهل العلم ؛ لكونها خلاف ما نص عليه النبي - صلى الله عليه وسلم - وأصحابه رضي الله عنهم
الفتاوى (14/ 32)

قال ابن عثيمين:
إخراجها نقداً فلا يجزئ؛ لأنها فرضت من الطعام. الفتاوى (18/265)



ഫിത്ർ സകാത്തിനു വേണ്ടി പണം കൊടുക്കാൻ പറ്റുമോ?

ഇബ്നു ബാസ്:

     കൂടുതൽ പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച്     പണം കൊടുക്കാവുന്നതല്ല. നബി صلى الله عليه യിൽ നിന്നും സ്വഹാബത്തിൽ رضوان الله عليهم നിന്നും സ്ഥിരപ്പെട്ടുവന്നതിന് എതിരാകുന്നു എന്ന കാരണത്താൽ.

ഇബ്നു ഉസൈമീൻ:

    പണം കൊടുക്കൽ അനുവദനീയമല്ല, കാരണം അത് നിർബന്ധമാക്കിയത് ഭക്ഷണത്തിൽ നിന്ന് കൊടുക്കാനാണ്.



هل يلزم في زكاة الفطر النصاب؟
قال ابن باز:
ج :ليس لها نصاب بل يجب على المسلم إخراجها عن نفسه وأهل بيته من أولاده وزوجاته ومماليكه إذا فضلت عن قوته وقوتهم يومه وليلته.
 الفتاوى (14/ 197)




ഫിത്ർ സകാത്തിന് 'നിസാബു'(പരിധി) ണ്ടോ

ഇബ്നു ബാസ്:

      അതിനു 'നിസാബി'ല്ല. എന്നാൽ, അന്ന് രാവിലെയും രാത്രിയിലും കഴിക്കാനുള്ളത് കഴിച്ച് ബാക്കി വരുന്നുണ്ടെങ്കിൽ ഓരോ മുസ്ലിമിനും സ്വന്തത്തിനും മക്കൾക്കും ഭാര്യക്കും അവർ ഉടമപ്പെടുത്തിയവരുടെയും (അടിമകൾ)  സകാത്ത് കൊടുക്കൽ അനിവാര്യമാണ്.



كم مقدار زكاة الفطر؟
قال ابن باز:
الواجب في ذلك صاع واحد من قوت البلد ومقداره بالكيلو  ثلاثة كيلو على سبيل التقريب.
الفتاوى (14/ 203)


ഫിത്ർ സകാത്തിൻറെ തോത് എത്രയാണ്?

ഇബ്നു ബാസ്:

      നാട്ടിലെ ഭക്ഷണ പദാർത്ഥത്തിൽ ഒരു 'സാഹ്' കൊടുക്കലാണ് നിർബന്ധമായിട്ടുള്ളത്. ഏകദേശം മൂന്നു കിലോഗ്രാം വരും.




أين تُخرج زكاة الفطر؟
قال العثيمين:
زكاة الفطر تدفع في المكان الذي يأتيك الفطر وأنت فيه، ولو كان بعيداً عن بلدك.


എവിടെയാണ് ഫിത്ർ സകാത്ത് കൊടുക്കേണ്ടത്?

 ഇബ്നു ഉസൈമീൻ:

         നിനക്ക് എവിടെ നിന്നാണോ പെരുനാൾ വരുന്നത് അവിടെ. അത് നിന്റെ നാട്ടിൽ നിന്ന് എത്രതന്നെ ദൂരത്തിലായാലും ശരി.






هل على الخادمة في المنزل زكاة الفطر ؟
قال العثيمين:
أ- : هذه الخادمة في المنزل عليها زكاة الفطر لأنها من المسلمين.
ب- والأصل أن زكاتها عليها، ولكن إذا أخرج أهل البيت الزكاة عنها فلا بأس بذلك.


വീട്ടിലുള്ള ജോലിക്കാരിക്ക് സകാത്തുണ്ടോ?

ഇബ്നു ഉസൈമീൻ:

        - വീട്ടു വേലക്കാരിക്ക് സകാത്തുണ്ട് അവൾ തന്നെയാണ് ഫിത്ർ സകാത്ത് നൽകേണ്ടത്; കാരണം അവൾ ഒരു മുസ്ലിമത്താണ്

      - അടിസ്ഥാനപരമായി അവളുടെ മേൽ തന്നെയാണ് അവളുടെ സകാത്ത്, ഇനി അല്ല അവളുടെ വീട്ടുകാർ കൊടുക്കുകയാണെങ്കിൽ അതിൽ പ്രശ്നമില്ല




هل تدفع زكاة الفطر عن الجنين؟
قال العثيمين:
زكاة الفطر لا تدفع عن الحمل في البطن على سبيل الوجوب، وإنما تدفع على سبيل الاستحباب.
(18/263)فتاوى


വയറ്റിലെ കുട്ടിക്ക് ഫിത്ർ സകാത്ത് കൊടുക്കേണ്ടതുണ്ടോ?

ഇബ്നു ഉസൈമീൻ:

          നിർബന്ധമാണെന്ന രീതിയിൽ വയറ്റിലുള്ള(കുട്ടിക്ക്) ഫിത്ർ സകാത്ത് കൊടുക്കപ്പെടേണ്ടതില്ല, പക്ഷെ സുന്നത്തെന്ന രീതിയിലാണ് കൊടുക്കപ്പെടേണ്ടത്



هل يجوز إعطاء زكاة الفطر للعمال من غير المسلمين؟
قال العثيمين:
ج : لا يجوز إعطاؤها إلا للفقير من المسلمين فقط.
الفتاوى (١٨-٢٨٥).


കാഫിറായ പണിക്കാരന് ഫിത്ർ സകാത്ത് കൊടുക്കൽ അനുവദനീയമാണോ?

ഇബ്നു ഉസൈമീൻ:

       മുസ്ലിമീങ്ങളിൽപെട്ട ദരിദ്രനല്ലാതെ കൊടുക്കാവതല്ല.



هل زكاة الفطر للشخص الواحد تُعطى لشخص واحد أو عدة أشخاص؟
يجوز دفع زكاة الفطر عن النفر الواحد لشخص واحد، كما يجوز توزيعها على عدة أشخاص. 
اللجنة الدائمة (9/377)


ഒരാളുടെ ഫിത്ർ സകാത്ത് ഒരാൾക്കാണോ അതോ ഒരുപാട് പേർക്കാണോ കൊടുക്കേണ്ടത്?

ലജ്നതു ദാഇമ:

         ഒരാളുടെ ഫിത്ർ സകാത്ത് ഒരുപാട് പേർക്ക് കൊടുക്കാമെന്നപോലെ തന്നെ ഒരാൾക്കും കൊടുക്കൽ അനുവദനീയമാണ്.



ما حكم من يأخذ زكاة الفطر ثم يبيعها ؟
إذا كان من أخذها مستحقا جاز له بيعها بعد قبضها.
اللجنة الدائمة (9/380)

ഫിത്ർ സകാത്ത് വാങ്ങിച്ചിട്ട് പിന്നെ വിൽകുന്നവന്റെ വിധി എന്താണ്?

ലജ്നതു ദാഇമ:

        അർഹതയുള്ളവനാണ് സ്വീകരിച്ചതെങ്കിൽ പിന്നീട് അത് വിൽക്കൽ അനുവദനീയമാണ്.




تأخير زكاة الفطر إلى ما بعد العيد بلا عذر؟
قال العثيمين:
تأخيرها إلى ما بعد الصلاة فإنه حرام، ولا تجزئ.
 الفتاوى ( 266/18)


കാരണം കൂടാതെ ഫിത്ർ സകാത്ത് പിന്തിക്കുന്നതിന്റെ വിധി എന്താണ്?

ഇബ്നു ഉസൈമീൻ:

       കാരണം കൂടാതെ പെരുന്നാൾ നമസ്കാരശേഷം വരെ പിന്തിക്കുന്നത് ഹറാമാണ്, പ്രതിഫലം ലഭിക്കപ്പെടുകയില്ല.

വിവർത്തനം:
അബൂ റവാഹ